ഇസ്താംബുള്‍ : തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത്ത് സരീന് സ്വര്‍ണം. തായ്ലന്‍ഡിൻറെ ജുറ്റ്മാസ് ജിറ്റ്‌പോങിനെ ഇടിച്ചിട്ടാണ് 52 കിലോഗ്രാം വിഭാഗത്തില്‍ സരീൻറെ സ്വര്‍ണനേട്ടം. വനിതാ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സരീന്‍.
വ്യാഴാഴ്ച നടന്ന ഫൈനലില്‍ ആധികാരിക ജയത്തോടെയാണ് (5-0), (30-27, 29-28, 29-28, 30-27, 29-28) നിഖാത്ത് സരീൻറെ സ്വര്‍ണ നേട്ടം. വിധികര്‍ത്താക്കളെല്ലാം ഏകകണ്ഠേന നിഖാത്ത് സരീനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.
മേരി കോം, സരിത ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതാ ബോക്സറാണ് സരീന്‍. ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്പ്യന്‍ കൂടിയാണ് സരീന്‍.
ബുധനാഴ്ച നടന്ന സെമി പോരാട്ടത്തില്‍ ബ്രസീലിൻറെ കരോലിന്‍ ഡെ അല്‍മേഡയെ കീഴടക്കിയാണ് സരീന്‍ ഫൈനല്‍ പോരാട്ടത്തിലേക്കു കടന്നത്. സെമിയിലും ആധികാരികമായിട്ടായിരുന്നു സരീൻറെ മുന്നേറ്റം (5-0).