ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണ്ണറും പട്ടിക വര്‍ഗ വിഭാഗത്തിലെ പ്രമുഖ നേതാവും ഒഡീഷ മുന്‍ മന്ത്രിയുമായ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചു. ബിജെപി പ്രസിഡന്റ് ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷത്തിൻറെ സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഒറീസയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മര്‍മു അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്. ഇന്ന് കൂടിയ ബിജെപി പാര്‍ലമെന്ററി ബോര്ഡ് ഐക കണ്ഠേന ദ്രൗപതി മര്‍മുവിൻറെ പേര്‍ അംഗീകരിക്കുകയായിരുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മുര്‍മുവിന് സെഡ് പ്ലസ് സുരക്ഷ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെതാണ് തീരുമാനം. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഒഡീഷയില്‍ നിന്നുള്ള ഗോത്രവിഭാഗം നേതാവ് ദ്രൗപദി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രാജ്യത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആകുന്ന ആദ്യ ഗോത്ര വിഭാഗം വനിതയാണ് മുര്‍മു.
പ്രധാനമന്ത്രി നരേന്ദ്രമോദി, വെങ്കയ്യനായിഡു, ജെ.പി നദ്ദ, അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരുടെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.